4G യും കടന്ന് ഇന്ത്യ
4G യും കടന്ന് ഇന്ത്യ
ഇന്ത്യയുടെ ഇന്റർനെറ്റ് രംഗത്തിന് വേഗത പകരാന്‍ വാർത്ത വിനിമയ ഉപഗ്രഹമായ
" ജി-സാറ്റ് -11 " ഫ്രഞ്ച് ഗയാനിൽ നിന്ന് എരിയൻ റോക്കറ്റിലൂടെ വിജയകരമായി വിക്ഷേപിച്ചു.
ഇൻറർനെറ്റ് സേവനങ്ങള്‍ക്ക് മികച്ച പിന്തുണയാകുമെന്ന് കരുതുന്നു. ഈ ഉപഗ്രഹത്തിൻറെ ഭാരം 5,845 കിലോഗ്രാമാണ്.
' വലിയ പക്ഷി ' എന്നാണ് ഈ ഉപഗ്രഹത്തിൻറെ വിളിപേര്.ഈ ഉപഗ്രഹത്തിൻറെ
കാലാവധി 15 വർഷമാണ്. ഈ ഉപഗ്രഹത്തിൻറെ ചെലവായി കണകാക്കപെടുന്നത് 1,200 കോടി രൂപയാണ്.
റേഡിയോ സിഗ്നലുകളുടെ വിനിമയം സിധ്യമാക്കുന്ന 40 ട്രാൻസ്പോണ്ടറുകളുമുണ്ട്. 'ജിസാറ്റ്-19', 'ജിസാറ്റ്-29' എന്നീ ഹൈത്റുപുട്ട് (എച്ച്ടിഎസ്) ശ്രേണിയിലെ ഉപഗ്രഹമാണ് ജിസാറ്റ്-11.
അടുത്ത വര്‍ഷം 'ജിസാറ്റ്-20' കൂടി വിക്ഷേപിക്കുന്നതോടെ നാലു ഉപഗ്രഹങളുടെ സഹായത്തോടെ ഇന്റർനെറ്റ് സേവനവേഗം 100 ജീബിപിഎസ് ആകാനുള്ള സാധ്യതയുണ്ടന്ന് പ്രതീക്ഷിക്കുന്നു.
ഐസ്ആർഒ ചെയർമാൻ കെ.ശിവൻറെ സാന്നിധ്യത്തിലായിരുന്നു വിക്ഷപണം.
Comments
Post a Comment